Wednesday, 25 January 2023

മെമ്പർ ശിവൻ

വാസവൻ മുക്കിലെ കിച്ചൂസ് ബേക്കറിയിൽ മുറ്റപഫ്‌സിനെക്കാൾ കനത്തിൽ പരിപ്പുവട നിറഞ്ഞിരിക്കുന്നതിനും കാരണം ഗോപി ചേട്ടൻ ആയിരുന്നു.
 
 വൈകുന്നേരം 4 മണിയുടെ ചായക്കൊപ്പൊള്ള ചെറുകടിയിൽ പരിപ്പുവടക്കൊപ്പം പാളേംകോടൻ പഴവും കൂട്ടിയുള്ള ഒരു ബൈറ്റ് സ്കൂൾ വിട്ട് വരുന്ന പിള്ളേർക്കിടയിൽ പോലും ഹിറ്റായി.
 
ചൂട് ചായ ഒരു സിപ്‌ എടുത്ത്, പരിപ്പുവട  ഒന്ന് കടിച്, അതിനൊപ്പം തന്നെ പാളേം കോടൻ പഴം ഒന്നു തേമ്പി എടുക്കുന്നതായിരുന്നു അതിന്റെ ഒരു ലൈൻ.

ഗോപി ചേട്ടൻ ആയ കാലത്ത് ഹിറ്റാക്കിയ സാധനം അപ്പുറത്തെ കടകളിൽ ഓടിച്ചു നോക്കിയെങ്കിലും ഗോപിച്ചേട്ടന്റെ സാനിധ്യം കിച്ചൂസിൽ മാത്രം പരിമിതം ആയതു കൊണ്ട് പാരിസ് ബേക്കറിയും,ന്യൂ gen ആയ ഹോട്ട് bun ബേക്കേഴ്‌സ് പോലും അത്ര കണ്ട് ക്ലച്ച് പിടിച്ചില്ല.

ഗോപിച്ചേട്ടന്റെ സാനിധ്യം ഹിറ്റടിക്കാനും കാരണമുണ്ട്.വാസവൻ മുക്കെന്നാണ് പേരെങ്കിലും സ്ഥലത്തെ പ്രധാനി ഗോപി ചേട്ടൻ തന്നാരുന്നു.ആ ജംഗ്ഷനിലും, ചുറ്റുവട്ടത്തും കൂടാതെ,എന്തിനു പറയുന്നു ഒന്റാരിയോ മുക്കിലെ(Ontario)  കാര്യങ്ങളിൽ പോലും പുള്ളിക് പുള്ളിയുടെതായ ഞായം ഉണ്ടായിരുന്നു.അതൊക്കെ ഇറക്കി വിടുന്നതാവട്ടെ കിച്ചൂസിലും.
ഗോപി ചേട്ടന്റെ കൗണ്ടറുകൾ ചൂടപ്പം പോലെ കിച്ചൂസിൽ വിറ്റു പോയി.കേൾക്കാനും ആളുണ്ടായി.

അങ്ങനിരിക്കെ ഗോപി ചേട്ടൻ ഒരു  ഇറക്ക് ഇറക്കി.

"പെരുന്നക്കരേലെ രാജീവ് ഉണ്ടല്ലോ...അങ്ങു ജർമനീൽ പെമ്പറോന്നത്തിയും ആയിട്ട്  നാടും കൂടും വിട്ട് ഇവിടുന്നങ് പോയെങ്കിലും,ഇവിടെ കിടന്ന് അനുഭവിക്കുന്നത് അവന്റെ ബാക്കി സ്വന്തക്കാര....അതെങ്ങനാ...നല്ല ഉഗ്രൻ സർപ്പദോഷം വരുത്തി വച്ചിട്ടല്ലേ അവൻ പോയേ...വീട്ടുകാരെല്ലാം ചേർന്ന് നഴ്സിങ്ങിന് പഠിക്കാൻ വിട്ട് ബാംഗ്ലൂർ പോയി കിടന്ന് ഒരു പെമ്പളച്ചി(ക്രിസ്ത്യൻ) പെങ്കൊച്ചിനേം കെട്ടി വന്ന് മൂന്നാം മാസം വിമാനം കേറിത...കുടുംബപരമായിട്ട് നോക്കി വന്ന ഒരു സർപ്പകാവുണ്ടെന്നോ...വിളക്ക് വെക്കണോന്നോ...അവനറിയ്യോ...അവനാ പെമ്പളച്ചിയേം മണപ്പിച്ചങ് പോയില്ലേ...ആകെ വരുന്നെ ക്രിസ്മസിനാ...അതും പെമ്പറന്നോത്തിടെ സ്വന്തക്കാരെ കാണാൻ...ന്നിട്ടോ എല്ലാരൂടെ പത്തു പതിനഞ്ചു ദിവസം കുടിച്ചും പെടുത്തും കിടന്ന് കേറി പോവേം ചെയ്യും."

"വേറെന്ത് ദോഷോം ആയാലും എന്തേലും ക്രിയയോ കർമോ ചെയ്ത് മാറ്റാം...ഈ സർപ്പദോഷം അങ്ങനല്ല...സർപ്പം നോട്ടമിട്ട ഇട്ടത...അവന്റെ വീട്ടുകാർക്ക് സൂക്കേഡ് മാറിയ ദിവസോണ്ടോ...എന്നും ആശൂത്രി...ആശൂത്രി"

കുറച്ചു നിമിഷം നിശ്ശബ്ധത ആയിരുന്നു.പിന്നെയും നിശ്ശബ്ധത തന്നായിരുന്നു.

ഗോപിച്ചേട്ടനെ എതിർത്തും മറിച്ചും ആരും ഒന്നും പറഞ്ഞില്ല.പരിപ്പുവടയുടെ കറും മുറും മാത്രാണ് അന്നവിടെ ഒച്ച ഉണ്ടാക്കിത്.

ചുരുക്കം പറഞ്ഞ...സർപ്പ ദോഷത്തെ പറ്റി ഇത്ര ആധികാരികമായി ആരും ഒന്നും വാസവൻ മുക്കിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല.വാസവൻ മുക്കിലെന്നല്ല എവിടെയും പറഞ്ഞിണ്ടായിരുന്നില്ല..രാജീവിന്റെ സ്വന്തകാരുടെ അവസ്ഥ അത്ര പരിതാപകരവും ആയിരുന്നു.




(ഇരുട്ട്...വാസവൻ മുക്കിനെ വിഴുങ്ങുന്ന ഇരുട്ട്)




പിറ്റേന്ന് ഗോപി ചേട്ടൻ ഒഴിച്ച്, ബാക്കിയെല്ലാരും ഞെട്ടുന്ന ഒരു വാർത്ത കേട്ടാണ് വാസവൻ മുക്ക് ഉണർന്നത്.

ഗോപി ചേട്ടൻ മരിച്ചു പോയിരിക്കുന്നു ! അതും പാമ്പ് കടിയേറ്റ് ! അതും പാമ്പ് കടിയേറ്റ് !

അതും പാമ്പ് കടിയേറ്റ്...ചിത കത്തുമ്പോഴും ആരുടേക്കെയോ ചുണ്ടിൽ നിന്ന് ചുണ്ടിലേക്ക് അത് പാറുന്നുണ്ടാരുന്നു.




അവസാന എല്ലും പൊടിഞ്ഞു തീർന്ന്...മെംമ്പർ ശിവൻ ലാസ്റ്റ് പെഗ്ഗും കമത്തുമ്പോ പറഞ്ഞു....

"വേറെന്തുവ..അതിങ്ങള് നോക്കിരിഞ്ഞു പണിഞ്ഞത...ഓരോന്ന് പറഞ്ഞു ഉണ്ടാകുംമ്പോ അതിങ്ങക്കും നക്കാനും കൊത്താനും ഒക്കെ തോന്നും" !



Photo credits : pinterest

Monday, 17 August 2020

ആത്മരതി

കഴിഞ്ഞയാഴ്‌ചയാണ് അച്ഛന്റെ കുടുബത്തിലുള്ള അടൂർ താമസിക്കുന്ന ഒരു അകന്ന ബന്ധു മരണപ്പെടുന്നത്.വീട്ട് ഭിത്തിക്കുള്ളിൽ അതൊരു സംസാര വിഷയമായെങ്കിലും ഒരു മണിക്കൂറത്തെ വിഷാദ ചർച്ചകൾക്കപ്പുറം അത് വളർന്നില്ല.എന്നെയും സാരമായി ബാധിചില്ലെന്നു സാരം.

ആ ആഴ്ച തന്നെ കലാ മേഖലയിൽ തിളങ്ങി നിന്ന ഒരാൾ മരണപ്പെടുകയും അതിന്റെ ഒരു വൈകാരികത എന്നെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തു.

ലോക്ഡൗണിൽ  എവിടെന്നില്ലാതെ കാട് കേറുന്ന മനസ്സിന് ഒരാഴ്ചയോളം പാറി നടക്കാൻ ഒരുഗ്രൻ ടോപിക് ആണ് അന്ന് ഉരുത്തിരിഞ്ഞത്.

''സ്വന്തം കുടുംബത്തിൽ നിന്ന് വേരുകളുള്ള ഒരു മനുഷ്യൻ മരണപ്പെട്ടിട്ടില്ലാഞ്ഞ വിഷാദമെന്തേ നേരിട്ട് കണ്ടിട്ടില്ലാത്ത,കുടുംബ വേരുകളില്ലാത്ത ആ മനുഷ്യൻ മരണപ്പെട്ടപ്പോൾ എന്ന ചിന്ത എന്നെ അലോസരപ്പെടുത്തി''

മരണത്തിന്റെ ഇന്റൻസിറ്റി അളക്കുന്നത് കുടുംബ ബന്ധം അല്ലെന്നുള്ള  കേന്ദ്രത്തിൽ ഊന്നി ഞാനൊരു വൃത്തം വരച്ചു.ആ കലാകാരൻ പടച്ചു വിട്ട തെയ്യക്കോലങ്ങൾ  എന്റെ മനസ്സിൽ ആടിതിമിർത്തത് കോണ്ടാവണം അതെനിക്ക് കൂടുതൽ വേണ്ടപ്പെട്ടത് എന്ന പൊതു ലോജിക്കിൽ ആ കേസ് ആ വൃത്തത്തിനുള്ളിൽ ഒതുക്കി.

ഈ ഒരു കണക്കുകൂട്ടലുകളിൽ ഇരിക്കുമ്പോഴാണ് ഞാൻ 'അര' യെന്നു വിളിക്കുന്ന അരവിന്ദാക്ഷൻ എന്ന അച്ഛന്റെ അച്ഛൻ അഥവാ അപ്പൂപ്പൻ മരണത്തെ കുറിച്ചുള്ള മറ്റു ചില കഥകൾക്ക് കെട്ടഴിക്കുന്നത്.

അരയുടെ അച്ഛന്റെ ചിറ്റപ്പൻ മരണപ്പെട്ടത് അദ്ദേഹം തന്നെ  നേരത്തെ കുറിച്ച കാലവും,സമയവും കണക്കാക്കി ആയിരുന്നെന്നൊരു ഞെട്ടിക്കുന്ന ത്രെഡ് അവിടെടുത്തെറിഞ്ഞു.കണ്ണടയൊന്നു ഊരി മാറ്റി നീട്ടിവച്ച കാലിനപ്പുറം വക്കുമ്പോൾ എന്റെ ഉദ്വെഗം മലകേറാൻ തുടങ്ങിയിരുന്നു.

താൻ മരിക്കാൻ പോകുന്നു എന്നറിയുന്നതിനു തൊട്ട്  മുൻപുള്ള നിമിഷം ഭയപ്പാടിന്റെ ആണോ,അതോ സ്വന്തം മരണം പ്രവചിച്ചതിലുള്ള ആത്‍മരതി ആണോ എന്നു ഞാൻ കൗതുകം കൂറി.


ഈ ഒരു ചോദ്യം അരക്ക് എറിഞ്ഞു കൊടുക്കുന്നതിനു മുൻപ് തന്നെ ഞെട്ടിക്കുന്ന മറ്റൊരു ഡയലോഗ് കൂടി അര എറിഞ്ഞു കൊള്ളിച്ചു.

"ഞാനും കുറിച്ചിട്ടിട്ടുണ്ട് ഒരു തീയതി"

തെല്ലൊന്നു ഞെട്ടി,ഒരു നിമിഷം ഞാൻ അരയുടെ കണ്ണിലേക്കൊന്നു നോക്കി.കണ്ണിന്റെ പോളയുടെ താഴെ ഒരു വിറയലുണ്ട്.പ്രായത്തിന്റെ ആണ് മറ്റൊന്നുമല്ല.അതിലുപരി ഞാനാ ആ കണ്ണുകളിൽ കണ്ടത് സ്വന്തം മരണം നാലാള് കേൾക്കെ വിളിച്ചു പറയുന്നതിലുള്ള ഒരുതരം ആത്മനിർവൃതി ആയിരുന്നു.
കൂടെ ഒരു ഒളിച്ചു കടത്തി ചിരിയും.

അരയുടെ ആ പ്രസ്താവനയിൽ ഞാനൊന്നു ചൂളി.പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ മാത്രം അലട്ടുന്ന അര കുറിച്ചത് എത്ര ദൂരം ദൈർഖ്യമുള്ള തീയതി ആവാം.എങ്കിലും ഒരാളുടെ മരണം ഒരാൾക് പ്രവചിക്കാൻ സാധിക്കുമോ ? എങ്ങനെയാണ് ഒരാൾ തന്റെ അവസാന നിമിഷം മനസ്സിൽ കാണുക?

ഇത്തരം പ്രസ്താവനകൾ നടത്തുക അരയുടെ ഒരു ഹോബ്ബി ആയത് കൊണ്ട് തന്നെ എന്റെ ഭാവ വത്യാസങ്ങൾക്ക് അര  ദൃഷ്ടി കൊടുത്തതെ ഇല്ല.തന്റെ ജീവിതത്തിൽ അനുഭവിച്ചു തീർക്കാനുള്ള സകല അനുഭൂതികളും,സംഘർഷങ്ങളും അനുഭവിച്ചു തീർത്തു എന്ന തോന്നലാവാം അരയെ ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് ഒരു തോന്നൽ എനിക്കുണ്ടായി.

അപ്പോഴും ഒരു ചോദ്യം വീണ്ടും ബാക്കിയായി "ശാരീരികമായി വലിയ ബുദ്ധിമുട്ടുകളില്ലാത്ത അര കുറിച്ച ആ തീയതിയുടെ ദൂരം എത്ര ആവാം "

ഈ കാട് കയറ്റത്തിനിടയിലും അരയുടെ മേശക്കുള്ളിലെ ആ മുഷിഞ്ഞ ഡയറിക്കുള്ളിലെക്ക് ഒരു ഒളിഞ്ഞു നോട്ടം നടത്തിയാലൊന്ന് ചിന്തിക്കാതിരുന്നില്ല.അപ്പോഴും അരയുടെ സ്വകാര്യ സ്വത്തുക്കൾ  പേറുന്ന ആ മേശവലിപ്പിന്റെ താക്കോൽ അരയുടെ അരയിൽ തന്നെ സുരക്ഷിതമാണെന്ന ചിന്ത എന്നെ പല്ലിളിച്ചു കാട്ടി.

ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും 'എന്നാണ് ആ തീയതി' എന്നു തല ചരിച്ചൊരു കള്ള ചിരിയോടെ ചോദ്യം പായിച്ചു നോക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ തന്നെ മൈൻഡ് ആക്കാണ്ട് തിരിച്ചയച്ചു.തൊടുത്തു വിട്ട ചിരിയും തിരിച്ചെടുത്തു.

ദിവസം കഴിയും തോറും തീയതിയുടെ കാര്യത്തിന്റെ ഇന്റൻസിറ്റി ഏറിയും കുറഞ്ഞും വന്നെങ്കിലും അര പഴയ പോലെ തന്നെ പാട്ടും പാടി നടന്നു.

മരിക്കുന്നെന് മുൻപ് ഏത് കൊമ്പനായാലും ഒരു വെപ്രാളം കാണിക്കുമെന്ന് ആരോ പറഞ്ഞുള്ള ഒരു കറക്കികുത്തലിൽ അര കുറിച്ച തീയതിക്ക് നല്ല ദൂരമുണ്ടെന്ന്  ഊഹിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.

നേരം ഇരുട്ടി വെളുത്തു.അടുക്കളയിലൊരു പാത്രം വീണു.അരയുടെ ഉഷാ ഫാൻ ആട്ടം നിലച്ചു.ഫാനിന് കീഴിലായി അരയുടെ പച്ച ലുങ്കിയുടുത്ത കാൽ തൂങ്ങിയാടി.കുറിച്ച തീയതിയിൽ മരിക്കപ്പെടില്ലന്നുള്ള ജാള്യതയിൽ അരയുടെ ആത്മരതി നിലം തൊടാതെ നിന്നു.

Ansarsha Abdul Azeez

Saturday, 11 April 2020

ഒരു പല്ലിയുടെ കഥ

അല്ലാ ...ഇന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ   പോലെ ഒന്നും പറയാനില്ലേ ...ഒന്നും....

ജോലി കഴിഞ്ഞു ഷർട്ട് മാറുന്നതിനിടയിൽ ഷോൺ ചോദിച്ചു .അല്ലാ മരണ വീടിനേക്കാൾ മൂകത ആണല്ലോ .ഒരു ചായ എങ്കിലും തിളപ്പിച്ച് താടോ ...

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് കേൾക്കുന്നത് കൊണ്ട്  റൂമിലെ പടിഞ്ഞാറേ മൂലയിലുള്ള നീളൻ എട്ടുകാലി കുഞ്ഞിന് ഇന്നത്തെ പറച്ചിലിലും വല്യ പുതുമയൊന്നും തോന്നിയില്ല.കുഞ്ഞനായിരുന്നെങ്കിലും ആളും തരവും,സന്ധി  സംഭാഷണങ്ങളും എല്ലാം തിരിച്ചറിയാനുള്ള പക്വത അതിനുണ്ടായിരുന്നു .


ഷോൺ തുടർന്നു ...നിൻ്റെ  FB പ്രൊഫൈലിലെ പേര് ഖദീജ ഷോൺ ന്നു മാറ്റി പഴയ ഖദീജ ഹാഷിം  എന്നാക്കിയടുത്തുന്നു  ആണല്ലോ ഞാൻ പ്രശ്നം അറിഞ്ഞു  തുടങ്ങിയത് . ഹാഷിം എന്ന വാലറ്റം മുറിച് എൻ്റെ പേര് ചേർത്തത് തന്നെ നിൻറെ  ഇഷ്ട പ്രകാരമായിരുന്നു......അല്ലെങ്കിലും വാശി നിന്റെ കൂടെ പിറപ്പാരുന്നല്ലോ..എന്റെയും....വീട്ടുകാര്  വിവാഹത്തിന് സമ്മതിക്കാത്തതിലുള്ള വാശി നീ വീട്ടുകാരോട് കാണിച്ചത് പേരിലെ വാലറ്റം മുറിച്ചായിരുന്നു. എനിക്ക് നീ കൂടെ ഉണ്ടാവണമെന്ന് തോന്നിയതും നിന്റെ ഇത്തരത്തിലുള്ള കുറെ ഭ്രാന്തുകൾ കണ്ടിട്ടായിരുന്നു.ഒരേ  ഭ്രാന്തുള്ളോരേ  കിട്ടുക എന്നത് തന്നെ വല്യ കാര്യാ...അവരെ കെട്ടുക എന്നത് വല്യ ഭാഗ്യവും.മ്മടെ ഭ്രാന്ത് മൂത്തു ചങ്ങലക്കിടണമെന്ന  അവസ്ഥ എത്തിയപ്പോഴാണ് അനീസും ടീമും നമ്മളെ പിടിച്ചങ് കെട്ടിച്ചു കളയാമെന്നു വിചാരിച്ചത്.എപ്പഴും യാഥാസ്ഥിതിക തത്വങ്ങളെ  ചോദ്യം ചെയ്യണമെന്നത് നിന്റെയും എന്റെയും ചോരയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതായിരുന്നു.അനീസിന് മതേതരത്വ കമ്യൂണിസ്റ്റ്  പാർട്ടിയെ വളർത്താനായിരുന്നു  നമ്മുടെ വിവാഹമെങ്കിൽ നമുക്കത് ജീവിതവും  ഈ സമൂഹത്തോടുള്ള  കടുത്ത സമരവുമായിരുന്നു.വളരെ കുറച്ചു  മാത്രം സംസാരിച്ചിരുന്ന ഞാൻ നിന്നോട് സംസാരിക്കാനായി മാത്രം വാചാലനായി.എനിക്കറിയാം നീ ഒന്നും മിണ്ടില്ലെന്ന് .കഴിഞ്ഞ മൂന്നു ദിവസമായി നീ ഇതന്നാണല്ലോ പരിപാടി.കല്യാണം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച മണി  മാനേജ്മെന്റിന്റെ  കാര്യം പറഞ്ഞു നമ്മൾ തമ്മിൽ കശപിശ  ഉണ്ടായപ്പോഴും ഞാൻ  നിന്നിലെ ശെരിയാണ്  കണ്ടത്.ഞാൻ ചിലവാക്കുന്ന പൈസക്ക്  കൺട്രോൾ ഇല്ലന്ന് എനിക്ക് തന്നെ അറിയാവുന്ന സത്യമായിരുന്നു.നീ അതിൽ കണിശകാരിയായിരുന്നു താനും .ഇങ്ങനുള്ള കുറെ കുറവുകളെ തിരുത്താൻ വേണ്ടി കൂടിയായിരുന്നു നമ്മൾ ഈ യാത്ര തുടങ്ങിയത്...


ഇതെല്ലം തുടരുമ്പോഴും ഇന്നത്തെ പരാതി പറച്ചിൽ കുറച്ചു  കൂടുതൽ  അല്ലേഎന്ന് ആ  എട്ടുകാലി കുഞ്ഞന് തോന്നി...അവിടെ താമസമാക്കിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളുവെങ്കിലും അവന്റെ സഹതാമസകാരന്റെ ചിട്ടയും ശീലവുമൊക്കെ അതിനു മുന്നേ  അവനു അറിയാമായിരുന്നു.


പതിവ് നിശബ്ദത  തന്നെയായിരുന്നു ഉത്തരമെങ്കിലും ഷോൺ നിർത്തിയതേയില്ല...
കല്യാണം  കഴിഞ്ഞു രണ്ടാമത്തെ വെള്ളിയാഴ്ച തലേന്നത്തെ കശപിശയുടെ പേരിൽ നീ വാശിപ്പുറത്തു  പറയാതെ ഇറങ്ങുമ്പോൾ നീ എങ്ങോട്ടാണെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നില്ല.എത്രയൊക്കെ വെറുപ്പ് സമ്പാദിച്ചിട്ടും  നീ നിന്റെ ഉമ്മായെയും മൂത്ത ഇത്തായെം  വിളിച്ചതും  അവരെ എന്നെകൊണ്ട്  സംസാരിക്കാൻ  ശ്രമിപ്പിച്ചതും ,നിന്റെ വാപ്പ വന്നു ഫോൺ എറിഞ്ഞുടച്ചതും ഒക്കെ ഓർമ  ഉണ്ട് .അല്ലെങ്കിൽ തന്നെ എന്താണ് ഓര്മ ഇല്ലാത്തത് .നീ അന്ന് വാശിപ്പുറത്തു വീട്ടിൽ  പോയപ്പോഴും എന്റെ പ്രതീക്ഷ നിന്റെ ഭ്രാന്തുകളിൽ ആയിരുന്നു.തിരിച്ചു വരണമെന്ന് തോന്നുന്ന ആ സെക്കൻഡിൽ വീടിന്റെ ഗേറ്റ്  പൊളിച്ചു പോലും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷെ പ്രതീക്ഷ തെറ്റിയത് അവിടെ ആയിരുന്നില്ല .നീ പോയി മൂന്നാം നാൾ നിന്റെ വക്കീൽ വാപ്പാടെ വക്കാലത്തിൽ ഗാർഹിക പീഡനത്തിന് കേസ് വരുമ്പോൾ ആയിരുന്നു.അത് പക്ഷെ നിന്റെ  ഭ്രാന്ത് അല്ലായിരുന്നു എന്നെനിക്ക് ഉറപ്പായിരുന്നു .
ഇന്നിപ്പോൾ ഒരു സന്തോഷ വാർത്തകൂടി ഉണ്ട്.ജാമ്യം  കിട്ടുന്ന വകുപ്പൊക്കെ  ആണെങ്കിലും നല്ലൊരു എമൗണ്ട്  കെട്ടിവെക്കണം .




അതൊക്കെ പോട്ടെന്നു  വെക്കാഡോ താൻ എന്തിനാണ് ....എന്തിനാണ് ഇവിടേം  വിട്ടു പോവാൻ തീരുമാനിച്ചതെന്നു  എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.എത്ര സില്ലി  ആയിരുന്നു നമ്മൾ തമ്മിലുള്ള പ്രശ്നം.നീ എന്തായാലും അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്.നിന്റെ വാപ്പ നിന്റെ ഇത്തായുടെ കാല്യാണത്തിനു ചെക്കൻ കൂട്ടരുടെ മുന്നിൽ വമ്പ് പറയാൻ ചാവക്കാട്  ജമാഅത് പള്ളി  പ്രസിഡന്റ് ആയ കഥയൊക്കെ ഇപ്പോഴും ഓര്മ ഉണ്ട്. മറക്കാനായിട്ടില്ലല്ലോ ഒന്നും .

നിനക്കൊരു  കത്തോ ...എന്തിനു ഒരു മെസ്സേജ് കൊണ്ടോ എങ്കിലും അത് വെളിവാക്കാമായിരുന്നു .

ഇനി എന്തിനു...  ഞാനും അങ്ങട് വരുവാ...നിന്നെ തേടി തന്നെ...കല്യാണ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തു ഷോൺ അവസാനിപ്പിച്ചു.

പടിഞ്ഞാറേ മൂലക്കിരുന്ന എട്ടുകാലി കുഞ്ഞൻ ഒന്ന് ഏറുകണ്ണിട്ടു നോക്കുന്നതിനിടയിൽ ഹാഷിം എന്ന് കഴിഞ്ഞ ജന്മത്തിൽ പേരുണ്ടായിരുന്ന ഒരു  പെരും  പല്ലി  അവനെ ശാപ്പിട്ടു.






Saturday, 8 April 2017

വെളുത്തതലമുടിക്കാരന്‍

കയ്യില്‍ ചെറുപ്പത്തിന്റെ ചോര തിളച്ചു തുടങ്ങിയത് മുതല്‍ കൂടെ കൂടിയതാണ് ആ HERCULES CYCLE.മഴയോത്തിരി പെയ്തു തോന്നിട്ടും,വെയിലോത്തിരി ഭൂമി പോള്ളിച്ചിട്ടും ആ വെളുത്ത മുടിയുള്ള മനുഷ്യന്റെ അഭിമാനത്തെ മങ്ങലേല്‍പ്പിക്കാത്ത വണ്ണം ആ CYCLEഉം നില കൊണ്ട് പോന്നു.ആകെയുള്ള മൂത്ത മകന്‍ വല്യ ഉദ്യോഗക്കാരനായിരുന്നിട്ടും കാര്‍ പോര്‍ച്ചിലെ പോളോ(കാര്‍)യ്കൊപ്പം ആ സൈക്കിള്‍ഉം ഇടം പിടിച്ചു.

                  മൂത്ത മോന്‍ പോളിന് ആദ്യ കുട്ടി ANGEL പിറന്നപ്പോ തന്നെ അയാള്‍ സൈക്കിള്‍ന്റെ നടുവിലെ കമ്പിയിലായി ഒരു സീറ്റും പിടിപ്പിച്ചു.അതും വെറും ചകിരി നാരിന്റെ ഉള്ളുള്ള നീല കവറുള്ള സീറ്റല്ല...നല്ല മുന്തിയ ഇനം കുഷ്യന്റെ പതുക്കമുള്ള സീറ്റ്‌...

                                           പിച്ചവെച്ചു തുടങ്ങിയ കാലം മുതല്‍ അച്ചാച്ചനും,ANGELഉം,പിന്നാ സൈക്കിളും ഗുലാനും ഗുലാനുമായി.പതുക്കമുള്ള സീറ്റിലിരുന്നു ANGELഉം,അച്ചാച്ചനും ലോകം ചുറ്റി.നാലാം വയസ്സില്‍ വീടിനടുത്തുള്ള PLAY സ്കൂളില്‍ വിട്ടപ്പോഴും ANGEL അച്ചാച്ചന്റെ സൈക്ലില്‍ തന്നെ നാട് കണ്ടു.

                                                                     അങ്ങനെ ഇരിക്കുമ്പോഴാണ് പോളിന്റെ ഭാര്യ ആ ആശയം മുന്നോട്ടു വച്ചത്...

                                                                "" ANGELനെ ഇനി അപ്പച്ചന്റെ കൂടെ വിടണോ.. ...വീട്ടില്‍ കാറ്‌ കിടക്കുമ്പോ എന്നാത്തിന ആ പഴഞ്ചന്‍ സൈക്കിള്‍ മ്മേ കേറ്റി വിടുന്നേന്നെ...?

               ആദ്യം ഒന്നും പറഞ്ഞിലേലും പോളച്ചന്‍ ആ നോക്കാം എന്നാ രീതിയില്‍ അന്നയെ ഒന്ന് നോക്കി.''അല്ലടിയെ അവളിപ്പോ  അപ്പച്ചന്റെ കൂടെ പോട്ടന്ന്...LKG തൊട്ട് സ്കൂള്‍ ബസില്‍ വിടാം..ഇതിപ്പോ
ഞാന്‍ ഓഫീസീ പോന്നെനിടക്ക് എപ്പോഴാന്നെ സമയം...അവള് കളിച്ചു നടക്കേണ്ട പ്രായം അല്ലിയോ...അപ്പച്ചന്റെ കൂടങ്ങ്‌ പോട്ട്....

                                                        എന്നാലും വേണ്ട പോളച്ച ....ന്നാ ഞാനങ്ങ് കൊണ്ടാക്കിയേക്കാം...ഇവിടുന്നു വല്യ ദൂരോന്നുവില്ലല്ലോ...
   
 പത്രത്തില്‍ നിന്ന് കണ്ണ് മാറ്റി  എന്തെലുമാകട്ടെന്ന   രീതിയില്‍ പോള്  അന്നയെ നോക്കി...


തിരിച്ചു പത്രത്തിലേക്ക് തന്നെ കണ്ണയച്ചപ്പോഴാണ് പോളച്ചന്‍ ആ  വാര്‍ത്ത‍ കണ്ടത്


                                                 ഏതോ നാട്ടിലെ ഏതോ പിഴച്ച കിളവന്റെ കാമവെറി...അതും പേരക്കുട്ടിയോട്‌  !!!

         പോളച്ചന്‍ അന്ന പോയിട്ടുണ്ടോന്നു ഒന്ന് കൂടി നോക്കി...പുറത്തെത്തി ANGELനെയും....അവള്‍ അപ്പച്ചന്റെ സൈക്കിള്‍ല്‍ തന്നെ ആയിരുന്നു.
എന്നും തന്നെക്കാള്‍ മുന്നേ പത്രം കൈക്കലാകുന്ന അന്നയെ പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നില്ല ....


                         
അല്ലേലും  ഏതോ നാട്ടില്‍ ഏതോ മ***ന്‍ കാണിച്ച തന്തയില്ലായ്മക്ക് ആ വെളുത്തതലമുടിക്കാരന്‍ എന്ത് പിഴച്ചു....

                                                എന്നിട്ടും തൊട്ടടുത്ത ദിവസം അയാളും,അയാള്‍ടെ ആ സൈക്കിള്‍ഉം പിന്നാമ്പുറത്തെ ഏതോ മൂലയില്‍ ഇടം പിടിച്ചിരുന്നു !!!


Saturday, 14 January 2017

സെല്‍ഫി

വല്യാപ്പന്റെയും എളേപ്പാന്റെയും അയല്‍ക്കാരുടെയും പ്രതീക്ഷയുടെ ഭാരം ചുമന്നത് കൊണ്ടാകണം ജിദ്ദയില്‍ നിന്നും ഇങ്ങ് പരപ്പനങ്ങാടി വരെ വന്ന വലിയ ബയന്റ് പെട്ടി പുതിയ വീടിന്റെ  സ്റ്റെയറിന്റെ അടിയില്‍ ഇരുന്നു ഉറക്കം തൂങ്ങി.


                               ധൃതിയില്‍ വലിച്ചു പൊട്ടിച്ചിട്ടുണ്ടെങ്കിലും ''അമാന്‍,ജിദ്ദ'' എന്നെഴുതിയ തവിട്ടു നിറത്തിലുള്ള ടേപ്പ് മുഴുവനായി  പൊളിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല.
                                           
            പെട്ടി പൊട്ടിക്കലൊരു വല്യ ചടങ്ങ് തന്നെയായിരുന്നു  
                             
                               ''ഒരു വല്യ പെട്ടി'' !!!ചുറ്റിനും  കുടുംബത്തിലെ  ആപാല വൃദ്ധം ജനങ്ങളും....

അയല്‍ക്കാര്‍ക്ക് ടൈഗര്‍ ബാം ഒരു കേസ്,നെയില്‍ കട്ടര്‍ വേറൊരു സെറ്റ് ,റിമോട്ടിന്റെ കാറ്‌ നാലെണ്ണം ,വലി ടീംസിനായി marlboro സിഗറെറ്റ് നാലഞ്ചു പാക്കറ്റ് പിന്നെ കൊറേ ചപ്പു ചവറും....

ഓരോ രാത്രി  വിളിക്കുമ്പോഴും  നീയിങ്ങ് വന്നാ  മതി,നീയിങ്ങ് വന്നാ മതീന്ന് മാത്രം പറേണ ഉമ്മച്ചി പോലും എന്തെകൊയോ പ്രതീക്ഷിച്ചിരികണം.''വെട്ടം തട്ടിയാല്‍ മഞ്ഞ നിറത്തില്‍ മിനുങ്ങണ എന്തോ ഒന്ന് "
 
                                    വാപ്പചിക്കങ്ങനെ പ്രത്യേകിച്ച് നിര്‍ബന്ധോന്നൂല്ല .പെട്ടി പൊട്ടിക്കലിലും വല്യ കമ്പമില്ല.പൊട്ടിക്കാന്നേരം  കിണറ്റില്‍ എത്തിനോക്കണ പോലൊരു നോട്ടം... അത്ര തന്നെ...
       
                           പെട്ടി പൊട്ടിച്ചിട്ട് ദിവസം ഒന്ന് കഴിഞ്ഞേ  


ചുമ്മാതാണെങ്കിലും വാപ്പച്ചി ചോയ്ച്ചു .
                                                              ''മ്മക്കൊന്നൂല്ലേ  അമാനെ ?
   
''അതെന്ത് ചോദ്യാ വാപ്പച്ചി...ങ്ങള് ജാടയിട്ടിരുന്നിട്ടല്ലേ...ചോയ്കട്ടെന്നു മ്മളും കരുതി.
                           
                                                              ''ന്നാ എനികെന്താ കൊണ്ടോന്നെന്ന് വച്ചാ കൊണ്ട് വാ...''

അമാന്‍ റൂമില്‍ പോയി അതെടുത്ത് കൊണ്ട് വന്നു.
            നീലപ്പെട്ടിയില്‍ സ്വസ്ഥമായി ഉറങ്ങണ മൊബീല്‍ ഫോണ്‍...അല്ല ''സ്മാര്‍ട്ട്‌ ഫോണ്‍"
                                                             
                                                           ഈ പ്രായതിലെന്തിനാട ഈ കൂടിയ ഫോണൊക്കെ?
     
ഈ പ്രായൊക്കെ ഒരു പ്രായാണോ വാപ്പച്ചി...ഇതല്ലേ പ്രായം....കീശേലിട്ടാ ഉന്തി നിക്കണം.നാട്ടുകാരെ മുഴുവന്‍ നോക്കി പല്ലിളിക്കണം.മോഹനേട്ടന്റെ കടേലെ രാഷ്ട്രിയം മുഴുവന്‍ ഈ ഫോണും കേക്കണം ....

        പറയുന്നതിനിടയില്‍ സിമും,മെമ്മറി കാര്‍ഡുമെല്ലാം തരമാക്കിയിരുന്നു.

 വാപ്പച്ചി ഫോണ്‍ വാങ്ങി തലങ്ങും വിലങ്ങും നോക്കി.     ''ന്നാ അങ്ങനായ്കോട്ട്..നീ ഇതെങ്ങനാന്നു പറഞ്ഞ് താ...''

ഒന്നൂല്ല  വാപ്പച്ചി...മറ്റേതില്‍  ഞെക്കുന്നു.ഇതില്‍ തോണ്ടുന്നു അത്രേ ഉള്ളു വ്യത്യാസം.അമാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.ങ്ങക്ക് ഇംഗ്ലീഷ് അറിയണതല്ലേ...ചുമ്മാ ടച്ചി ടച്ചി അങ്ങ് പഠിച്ചാ മതീന്ന്...

ആ പിന്നെ...സെല്‍ഫി എടുക്കാനറിയ്യോ ? ദാ ക്യാമറ symbol കണ്ടാ അതില് ഞെക്കി തലയ്ക്കു മുകളില്‍ ഇങ്ങനെ ചരിച്ചു പിടിച്ച്...ക്യാമെറെലേക്ക് നോക്ക് വാപ്പച്ചി....ഗൗരവം വിട്...ഓക്കേ.......... കണ്ടാ.... ഇത്രേ ഉള്ളു....ഇനി ങ്ങളൊന്നു എടുത്തേ...ങ്ങക്കും സെല്‍ഫി എടുക്കാനൊക്കെ അറിയൂന്നു നാട്ടുകാരൊന്നു അറിയട്ടെ.......


                വാപ്പച്ചി ഫോണ്‍ വാങ്ങി ചെറിയ ഇളിഭ്യതയോടെ മുഖത്തിന്‌ നേരെ പിടിച്ചു.

ഇതെന്താ വാപ്പച്ചി ഇത് കായുംകര പള്ളീല് വല്യ പെരുന്നാളിന് അറുക്കാന്‍ കൊണ്ട് പോണ വല്യ താടിയുള്ള മുട്ടനാടിനെ പോലുണ്ടല്ലോ(അമാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ).ഫോണ്‍ തലയ്ക്കു നേരെ വച്ചാ ഇങ്ങനേ ഫോട്ടോ കിട്ടുള്ളൂ.തലക്ക് മുകളിലായി ചുമ്മാ ഒരാഗിംളില്‍ ചരിച്ച് പിടി.ന്നിട്ട് ഒരു മൊഞ്ചുള്ള ഒരു ചിരിയങ്ങ് കാച്ച്.

വാപ്പച്ചി മുഖം പൊക്കി അമാനെ നോക്കി.വീണ്ടും അപരിചത്വത്തോടെ ഫോണെടുത്ത് മുഖത്തിനു നേരെ  വച്ച് പഴയത് തന്നെ ആവര്‍ത്തിച്ചു.

ങ്ങക്കിതോന്നും പറ്റൂല്ല.കുറച്ചു ന്യൂ ജെനെറെഷന്‍ ആയികൊട്ടെന്നു വിചാരിച്ചപ്പോ...കാലൊക്കെ മാറി വാപ്പാ...അമാന്‍ മടുപ്പിച്ചു കൊണ്ട് പറഞ്ഞു.


                            ''ഈ കൊപ്രായോന്നും മ്മക്ക് പറ്റൂല്ല...അയ്നോട്ടു മ്മളെ കിട്ടുകേല്ല...നീ നിന്റെ ഉമ്മചീന്റടുത്ത് ചെല്ല്...ഒാളാവുമ്പോ അന്റെ എന്ത് കൊപ്രായത്തിനും പറ്റും"

''ആ പറ്റും പറ്റും''...അടുക്കളയില്‍ നിന്ന് കുക്കറിനൊപ്പം ഉമ്മച്ചി ശബ്ദമുണ്ടാക്കി.

അമാന്‍ ഫോണ്‍ വാപച്ചിന്റെ കയ്യില്‍ കൊടുത്ത് അകത്തേക്ക് പോയി.വാപ്പച്ചി ഫോണ്‍ എടുത്ത് അലക്ഷ്യ ഭാവത്തില്‍ നോക്കി,പത്രവായനയില്‍ മുഴുകി.

ഉച്ചക്ക് ഊണ് കഴിക്കുമ്പോഴും ഉമ്മച്ചിയും,മോനും പരസ്പരം നോക്കി ചിരിച്ചു .ഫോണും ചാര്‍ജ് തിന്നുന്ന തിരക്കിലായിരുന്നു.


                              ''ആ പിന്നെ ...പഴേ ഫോണിലെ എല്ലാ  നമ്പരുമോന്നും  അതില് കേറിട്ടില്ല.അതൊന്നു ശെരിയാക്കി തരണം"വാപ്പചി അല്പം മടിച്ചിട്ടാണെലും പറഞ്ഞു.

അമാന്‍ എമ്പക്കത്തിനൊപ്പം മൂളി.ഫോണെടുത്ത് കോണ്ടാക്ട് പകര്‍ത്തുന്നതിന്  മുന്‍പ്  അമാന്‍ വീണ്ടുമൊരു സെല്‍ഫി എടുത്ത്, അലക്ഷ്യമായി gallery  തുറന്നു.തന്റെ ഫോട്ടോ നോക്കി അടുത്ത ഫോട്ടോയിലേക്ക്‌ സ്ക്രോള്‍  ചെയ്തു .










വികലമായിട്ടാണെങ്കിലും  തലക്ക് മുകളിലായി അല്പം ചരിച്ച് പിടിച്ച് വിളറിയ ചിരിയില്‍ നില്‍ക്കണ വാപച്ചിന്റെ  സെല്‍ഫി !!!

                                           ''അല്ലെങ്കിലും  കൈ വിറച്ചു കൊണ്ടെടുകണ സെല്‍ഫി  എങ്ങനെ വികലമാവാതിരിക്കാനാണ്"






                                                      

Saturday, 11 October 2014

great indian society

Not only in our metros but also even in our local street women tolerate rape and cheap attacks.....Our indian society gaze them as a cheap market bulk....... He was making an awesome post on fb.....but before completing the post,notification jumped down in the second window.....hd porn video download completed.....!!!!!!!

Thursday, 10 July 2014

മറക്കുന്ന പ്രാര്‍ത്ഥനകള്‍

                                                     മറക്കുന്ന പ്രാര്‍ത്ഥനകള്‍
                                       
അവളുടെ കുറ്റങ്ങള്‍ ഓരോന്നായി ഏറ്റു പറഞ്ഞുകൊണ്ടിരുന്നു .തന്നെ കടിച്ച പുളിയനുരുമ്പിന്റെ കൂട് ആരും കാണാതെ ഞെട്ടരുത്ത് തീയിലിട്ടതും .അവളെ അടിച്ച സ്കൂള്‍ ടീച്ചറിന്‍റെ വടിയെടുത്ത് മച്ചില്‍ ഒളിപ്പിച്ചതും എല്ലാം ഒരു എങ്ങലോടെ ഏറ്റു പറഞ്ഞു.ഇനി തന്നെ വേദനിപ്പിച്ചവരെ കുറിച്ചുള്ള നൊമ്പരങ്ങലയിരുന്നു ഇരുട്ടത് മറഞ്ഞു നിന്ന് പേടിപ്പിച്ച ഉണ്ണികുട്ടനും ,മഞ്ഞടികുരു തരമെണ്ണ്‍ പറഞ്ഞ പറ്റിച്ച അബൂനും നല്ല ശിക്ഷ കൊടുകനെന്ന്‍ അവള്‍ ദൈവതിനോടായി പ്രാര്‍ത്ഥിച്ചു .................



എന്തോ ഒന്ന്‍ അവള്‍ പറയാന്‍ മറന്നു ,അഥവാ പറഞ്ഞില്ല ............

തന്നെ മറ്റാര്കോ വേണ്ടി കാഴ്ചവെച്ച  അമ്മയെപ്പറ്റി.................................എന്നാലും അതെന്റെ അമ്മയല്ലേ..............................